മാർച്ച് 27, 2014

വിരാമം



ഹൃദയ ധമനികൾ പൊട്ടിയ ചോര മഷിത്തണ്ടിൽ-
നിറച്ചു ഞാനൊരു കവിതയെഴുതി.

എന്നാൽ ആ കവിതയ്ക്കു കറുപ്പ് നിറമായിരുന്നു.

മനസ്സിലെ മാലിന്യം ചോരയിൽ ചാലിച്ച കറുപ്പ് നിറം ;
ഞാൻ കണ്ട സ്വപ്നങ്ങളുടെ അതേ നിറം.

ചിന്തകളിൽ ചിതലരിച്ചെങ്കിലും ചിലതെല്ലാം -
അടങ്ങാ ചിതയായി ഇന്നും എരിയുന്നു
ധമനികൾ പൊട്ടിയ ഇതേ ഹൃദയത്തിൽ ,

കാലത്തിന്റെ ഏടുകളിൽ കയ്യൊപ്പ് ചാർത്തുവാൻ
മറന്നുപോയ എന്റെ ആത്മാവിനെ തടവിലാക്കിയതും ,
ഇതേ കറുപ്പ് ലിപികൾ തന്നെ.

വിരസമാം ജീവിത സഞ്ചാരപാതയേ വെട്ടിയും കുത്തിയും
മുറിവേല്പ്പിക്കുന്നു ഓർമ്മതൻ തുണ്ടുകൾ.
കാലപ്രവാഹത്തിൽ മുങ്ങിയും പൊങ്ങിയും തീരത്തടുക്കാതെ
ഒഴുകുന്നു പ്രതീക്ഷകൾ,  അവ അസ്ഥിരം ക്ഷണഭംഗുരം .

തളർന്നൊരീ മനസ്സും ശരീരവും ഇവിടെ ഉപേക്ഷിച്ചു ഞാൻ മടങ്ങുന്നു,
കാലത്തിനു പോലും സാക്ഷ്യപെടുത്തുവാൻ കഴിയാത്തത്ര ദൂരത്ത് ...........

                                    **********************************

ജനുവരി 08, 2014

ഓർമകുറിപ്പ്



ഇടനാഴികൾ മറുപടി പറഞ്ഞിരുന്ന
കാലമിന്നു ഓർത്തുപോയി ഞാൻ.
വയ്യെൻ്റെ  സ്മൃതികളെ നിങ്ങൾ രചിച്ച
കാവ്യ ദളങ്ങൾക്കു ജീവനേകുവാൻ .

നെടുവീർപ്പിൻ കണങ്ങൾ ഇറ്റുവീഴും ശയ്യയിൽ
തിരുശേഷിപ്പായി ഇന്നെൻ്റെ ഓർമകൾ തനിയെ.
ഈ  നിഴൽ ചിത്രത്തിൽ എന്നോ പടർന്നോഴുകിയ
ചോരപ്പാടുകളിൽ സ്പർശിച്ചു ഞാൻ നിൽക്കവേ .

ഹൃദയം  പൊട്ടുമാറുച്ചത്തിൽ അലറി
കരഞ്ഞൊരീ ബാക്കിനിന്ന നോവിന്റെ വിത്തുകൾ.
എന്റെ കരൾ കൊത്തിപ്പറിച്ചു കനലിൽ വെച്ചവർ,
അവർ എന്നെ പിൻപറ്റിയൊർ തന്നെ .......

*********************************************